അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിൽ ഇരിക്കുന്ന വേളയിൽ ഒട്ടകപ്പുറത്ത് ഒരാൾ അവിടേക്ക് കയറിവന്നു. തൻ്റെ ഒട്ടകത്തെ മസ്ജിദിൽ മുട്ടുകുത്തിച്ച ശേഷം അയാൾ അതിനെ കെട്ടിയിട്ടു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത വ്യക്തിയാണ്." അപ്പോൾ അയാൾ നബി -ﷺ- യോട് പറഞ്ഞു: "അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അയാളോട് പറഞ്ഞു: "ഞാനിവിടെയുണ്ട്." അയാൾ പറഞ്ഞു: "ഞാൻ താങ്കളോട് ചിലത് ചോദിക്കുന്നതാണ്. ചോദ്യങ്ങളിൽ ഞാൻ താങ്കളോട് പരുഷത പുലർത്തുന്നതാണ്; അതിനാൽ താങ്കളുടെ മനസ്സിൽ എന്നോടൊന്നും തോന്നരുത്." നബി -ﷺ- പറഞ്ഞു: "താങ്കൾക്ക് വേണ്ടത് ചോദിച്ചു കൊള്ളുക." അയാൾ പറഞ്ഞു: "താങ്കളുടെ രക്ഷിതാവിനെയും താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവിനെയും മുൻനിർത്തി ഞാൻ ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് മുഴുവനായി അയച്ചത്?" അവിടുന്ന് പറഞ്ഞു: "സംശയം വേണ്ട; അതെ!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ രാവിലെയും രാത്രിയുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന് ഞങ്ങളോട് കൽപ്പിക്കാൻ താങ്കളോട് പറഞ്ഞത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഈ മാസത്തിൽ (റമദാനിൽ) ഞങ്ങൾ നോമ്പ് നോൽക്കണമെന്ന് കൽപ്പിക്കാൻ താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഞങ്ങളിലെ ധനികരിൽ നിന്ന് ഈ (സകാത്ത് എന്ന) ദാനധർമ്മം പിടിച്ചെടുക്കാനും ഞങ്ങളിലെ ദരിദ്രർക്കിടയിൽ വീതംവെക്കാനും താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. എനിക്ക് പിറകിലുള്ള എൻ്റെ ജനങ്ങളിലേക്കുള്ള ദൂതനായിരിക്കും ഞാൻ. ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്." صحيح - متفق عليه
explain-icon

വിശദീകരണം

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു. ഒരിക്കൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പം പള്ളിയിൽ ഇരിക്കുന്ന വേളയിൽ ഒരാൾ തൻ്റെ ഒട്ടകപ്പുറത്തേറി അവിടേക്ക് വന്നു. തൻ്റെ ഒട്ടകത്തെ മുട്ടുകുത്തിച്ച ശേഷം അതിനെ കെട്ടിയിട്ടു. ശേഷം ആഗതൻ അവരോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ ചാരിയിരിക്കുന്നുണ്ടായിരുന്നു. സ്വഹാബികൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത മനുഷ്യനാണ്." അപ്പോൾ ആഗതൻ പറഞ്ഞു: "ഹേ അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നിൻ്റെ വിളി ഞാൻ കേട്ടിരിക്കുന്നു. ചോദിച്ചോളൂ; ഞാൻ ഉത്തരം നൽകാം." അപ്പോൾ ആഗതൻ നബി -ﷺ- യോട് പറഞ്ഞു: "ഞാൻ താങ്കളോട് ചോദിക്കുകയും, എൻ്റെ ചോദ്യങ്ങളിൽ കടുപ്പം പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ അതിൻ്റെ പേരിൽ താങ്കൾക്ക് എന്നോട് പ്രയാസം തോന്നരുത്." എന്നോട് ദേഷ്യം പിടിക്കുകയോ, താങ്കൾക്ക് ഉത്തരം നൽകാൻ മടിയുണ്ടാവുകയോ ചെയ്യരുത് എന്നർത്ഥം. നബി -ﷺ- പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ." നബി -ﷺ- പറഞ്ഞു: "താങ്കളുടെ രക്ഷിതാവും, താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവുമായ അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കുന്നു: അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് നിയോഗിച്ചത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." തൻ്റെ സത്യസന്ധത ഊന്നിപ്പറയുന്നതിന് വേണ്ടിയാണ് അവിടുന്ന് 'അല്ലാഹുമ്മ' എന്ന് മറുപടിയിൽ പറഞ്ഞത്. ആഗതൻ ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹുവാണോ താങ്കളോട് കൽപ്പിച്ചത്; ഞങ്ങൾ രാവിലെയും രാത്രിയിലുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന്?" നിർബന്ധ നമസ്കാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; അല്ലാഹുവാണോ ഈ മാസം -അതായത് റമദാനിൽ- ഞങ്ങൾ നോമ്പെടുക്കണമെന്ന് താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; ഈ ദാനധർമ്മം ഞങ്ങളിലെ ധനികരിൽ നിന്ന് പിടിച്ചെടുക്കുകയും ഞങ്ങളിലെ ദരിദ്രരിൽ വിതരണം ചെയ്യുകയും ചെയ്യാൻ താങ്കളോട് കൽപ്പിച്ചത് അല്ലാഹുവാണോ ?" സകാത്താണ് ഉദ്ദേശ്യം. നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." ഇത് കേട്ടപ്പോൾ ആഗതൻ ഇസ്‌ലാം സ്വീകരിച്ചു. ബനൂ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ് താനെന്ന് നബി -ﷺ- യോട് അദ്ദേഹം വെളിപ്പെടുത്തി.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ വിനയം ശ്രദ്ധിക്കുക; തൻ്റെ അനുചരന്മാർക്കിടയിൽ ഇരിക്കുന്ന അവിടുത്തെ പ്രത്യേകമായി വേർതിരിച്ചറിയാൻ പുറത്തു നിന്ന് വരുന്ന ഒരാൾക്ക് സാധിക്കാറുണ്ടായിരുന്നില്ല.
  • നബി -ﷺ- യുടെ മനോഹരമായ സ്വഭാവം; ചോദ്യകർത്താവിനോട് അവിടുന്ന് പുലർത്തിയ സൗമ്യത നോക്കൂ! നല്ല രൂപത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് പ്രബോധനം സ്വീകരിക്കപ്പെടാനുള്ള കാരണങ്ങളിലൊന്നാണ്!
  • ഒരാളെ തിരിച്ചറിയാൻ വേണ്ടി വെളുത്തവൻ എന്നോ കറുത്തവൻ എന്നോ, നീളം കൂടിയവൻ എന്നോ കുറഞ്ഞവൻ എന്നോ വിശേഷിപ്പിക്കുന്നത് അനുവദനീയമാണ്. എന്നാൽ ഈ വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത് അയാളെ ആക്ഷേപിക്കലാകരുത്. അതോടൊപ്പം വിശേഷിപ്പിക്കപ്പെടുന്നവന് അത് അനിഷ്ടകരമായിരിക്കുകയും ചെയ്യരുത്.
  • മുസ്‌ലിമല്ലാത്ത ഒരാൾ മസ്ജിദിൽ പ്രവേശിക്കുന്നത് -ആവശ്യങ്ങൾക്കാണെങ്കിൽ- അനുവദനീയമാണ്.
  • ഹദീഥിൽ ഹജ്ജിനെ കുറിച്ച് പരാമർശമില്ല; ഹദീഥിൽ പരാമർശിക്കപ്പെട്ട സംഭവം നടന്ന കാലത്ത് ഹജ്ജ് നിർബന്ധമാക്കപ്പെട്ടിട്ടുണ്ടാകില്ല എന്നതായിരിക്കാം അതിൻ്റെ കാരണം.
  • ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ സ്വഹാബികൾ പുലർത്തിയിരുന്ന താൽപ്പര്യം. ദ്വിമാം ഇസ്‌ലാം സ്വീകരിച്ച ഉടനെ തൻ്റെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ പരിശ്രമിച്ചത് അതിനുള്ള തെളിവാണ്.
explain-icon

വിഭാഗങ്ങൾ