ഒരാൾ അല്ലാഹുവിൻ്റെ ഏകത്വം പ്രഖ്യാപിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമതുത്തൗഹീദിൻ്റെ വാക്ക് അർത്ഥമറിഞ്ഞു കൊണ്ടും, അതിൻ്റെ ഉദ്ദേശ്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും ഉച്ചരിക്കുകയും, മുഹമ്മദ് നബി -ﷺ- യുടെ സന്ദേശത്തിലും അവിടുന്ന് അല്ലാഹുവിൻ്റെ അടിമയാണെന്നും സാക്ഷ്യം വഹിക്കുകയും, ഈസാ നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയാണെന്നും, അല്ലാഹുവിൻ്റെ ദൂതനായിരുന്നുവെന്നും അംഗീകരിക്കുകയും, അല്ലാഹു അദ്ദേഹത്തെ 'ഉണ്ടാകൂ' എന്നർത്ഥമുള്ള 'കുൻ' എന്ന വാക്ക് കൊണ്ടാണ് സൃഷ്ടിച്ചത് എന്നും, അങ്ങനെയാണ് അദ്ദേഹം ഉണ്ടായതെന്നും, അല്ലാഹു സൃഷ്ടിച്ച ആത്മാക്കളിൽ പെട്ട ഒരു ആത്മാവാണ് (റൂഹ്) അദ്ദേഹമെന്നും, യഹൂദർ അദ്ദേഹത്തിൻ്റെ മാതാവിനെതിരെ ആരോപിച്ച കാര്യത്തിൽ നിന്ന് അവർ പരിശുദ്ധയായിരുന്നുവെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും, അവ നിലവിൽ നിലനിൽക്കുന്നുണ്ട് എന്നും, അല്ലാഹുവിൻ്റെ അനുഗ്രഹമാണ് സ്വർഗമെന്നും, അവൻ്റെ ശിക്ഷയാണ് നരകമെന്നും, വിശ്വസിച്ചു കൊണ്ട് മരിക്കുകയാണെങ്കിൽ -അവൻ്റെ നന്മകളിൽ കുറവുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും, അവൻ തെറ്റുകൾ ചെയ്തിട്ടുണ്ട് എങ്കിലും- അവൻ്റെ പര്യവസാനം സ്വർഗമായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു.