രണ്ടാളുകൾ നബി -ﷺ- യുടെ മുൻപിൽ വെച്ച് തർക്കിക്കുകയും പരസ്പരം ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്തു. അതിൽ ഒരാളുടെ മുഖം ചുവക്കുകയും, അയാളുടെ കഴുത്തിൻ്റെ ചുറ്റുമുള്ള ഞരമ്പുകൾ വീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "കടുത്ത ദേഷ്യത്തിൽ നിലകൊള്ളുന്ന ഈ വ്യക്തിയുടെ ദേഷ്യം അകറ്റിക്കളയുന്ന ഒരു വാക്ക് എനിക്കറിയാം. أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (സാരം: ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്നതാണത്. 'പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി -ﷺ- നിന്നോട് കൽപ്പിക്കുന്നു' എന്ന് സ്വഹാബികളിൽ ചിലർ അയാളോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഞാൻ ഭ്രാന്തനാണോ?" പിശാചിൽ നിന്ന് രക്ഷ തേടേണ്ടത് ഭ്രാന്തുള്ളവർ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ.