സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- വും മുഗീറഃ ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.” صحيح - رواه مسلم في مقدمته
explain-icon

വിശദീകരണം

നബി -ﷺ- യുടെ മേൽ കെട്ടിച്ചമച്ചതാണെന്ന് ഒരാൾക്ക് വ്യക്തമായി ബോധ്യമുള്ളതോ, ഏറെക്കുറെ ധാരണയുള്ളതോ ആയ ഒരു ഹദീഥ് നബി -ﷺ- യുടെ വാക്കാണ് എന്നു പറഞ്ഞു കൊണ്ട് ആരെങ്കിലും പറഞ്ഞാൽ അത് പറഞ്ഞു കൊടുക്കുന്നവൻ ഈ ഹദീഥ് ആദ്യമായി നിർമ്മിച്ചുണ്ടാക്കിയവൻ്റെ കളവിൽ പങ്കുചേർന്നിരിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീഥുകൾ മറ്റൊരാളോട് പറയുന്നതിന് മുൻപ് പ്രസ്തുത ഹദീഥ് സൂക്ഷ്മപരിശോധന നടത്തി അത് സ്ഥിരപ്പെട്ടതാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
  • ബോധപൂർവ്വം കള്ളം കെട്ടിച്ചമച്ചവനും, അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന പണി ഏറ്റെടുത്തവനും കള്ളം പറഞ്ഞവൻ തന്നെ.
  • ഒരു ഹദീഥ് കെട്ടിച്ചമച്ചതാണെന്ന് (മൗദ്വൂഅ്) അറിയുകയോ, ഏതാണ്ട് ബോധ്യപ്പെടുകയോ ചെയ്ത ശേഷം അത് നിവേദനം ചെയ്യുന്നത് നിഷിദ്ധമാണ്; ആ ഹദീഥ് കള്ളമാണെന്ന് ജനങ്ങളോട് പറയുക എന്ന ഉദ്ദേശ്യത്തിലാണെങ്കിലല്ലാതെ.