അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ ആർത്തട്ടഹസിക്കുക എന്നിവയാണവ." صحيح - رواه مسلم
explain-icon

വിശദീകരണം

അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നവരുടെ പ്രവർത്തികളിൽ പെട്ട, (ഇസ്‌ലാമിന് മുൻപുള്ള വിവരമില്ലാത്ത) ജാഹിലിയ്യഃ കാലഘട്ടത്തിലെ സ്വഭാവങ്ങളിൽ പെടുന്ന രണ്ട് സ്വഭാവങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു: ഒന്ന്: ജനങ്ങളുടെ കുടുംബപരമ്പരയെ ആക്ഷേപിക്കുകയും കുറച്ചു കാണിക്കുകയും അവരുടെ മേൽ അഹങ്കാരം നടിക്കുകയും ചെയ്യൽ. രണ്ട്: പ്രയാസവും വിപത്തും ബാധിക്കുമ്പോൾ കഠിനമായ കോപം പ്രകടിപ്പിക്കുകയും, അല്ലാഹുവിൻ്റെ വിധിയെ പഴിക്കുകയും, വിലാപത്തിൻ്റെ പേരിൽ വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്യൽ.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ജനങ്ങളുടെ മേൽ അഹങ്കാരം കാണിക്കരുതെന്നും, വിനയം പുലർത്തണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
  • പ്രയാസങ്ങളിൽ ക്ഷമിക്കുക എന്നതും, അരിശം പ്രകടിപ്പിക്കാതിരിക്കുക എന്നതും നിർബന്ധമാണ്.
  • ഹദീഥിൽ കുഫ്ർ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവർത്തനങ്ങൾ ചെറിയ കുഫ്ർ എന്ന ഗണത്തിലാണ് ഉൾപ്പെടുക. ഇത്തരം കുഫ്റിൻ്റെ (സത്യനിഷേധത്തിൻ്റെ) ശാഖകളിൽ പെട്ട ഏതെങ്കിലും കാര്യങ്ങൾ ഒരാളിൽ നിന്ന് സംഭവിച്ചത് കൊണ്ട് അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോയി എന്നു പറയാവതല്ല.
  • മുസ്‌ലിംകൾക്കിടയിൽ പരസ്പരം അകൽച്ചയും ഭിന്നതയും സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും ഇസ്‌ലാം ശക്തമായി വിലക്കിയിരിക്കുന്നു. കുടൂംബപരമ്പരകളെയും തറവാടിനെയും ആക്ഷേപിക്കുക പോലുള്ളവ അതിൽ പെട്ടതാണ്.
explain-icon

കൂടുതൽ