മരിച്ചവരെ ചീത്ത പറയുന്നതും, അവരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതും നിഷിദ്ധമാണ് എന്ന് നബി ﷺ അറിയിക്കുന്നു. മോശം സ്വഭാവങ്ങളിൽ പെട്ടതാണത്. അവർ ചെയ്തു വെച്ച നന്മകളാകട്ടെ തിന്മകളാകട്ടെ, ആ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം വാങ്ങുന്നതിനായി അവർ യാത്രയായിക്കഴിഞ്ഞു. മാത്രമല്ല, മരിച്ചവരെ ചീത്ത വിളിക്കുന്നത് അവർ അറിയുന്നില്ലെങ്കിലും, അവരുമായി ബന്ധപ്പെട്ട ജീവിച്ചിരിപ്പിക്കുന്നവരെ വേദനിപ്പിക്കുകയും ചെയ്യുന്നതാണ്.