ഭൂമിയിൽ ഏതൊരിടത്ത് ഇറങ്ങുന്ന വേളയിലും അവനെ ബാധിച്ചേക്കുമെന്ന് അവൻ ഭയക്കുന്ന ഏതൊരു ഉപദ്രവവും തടുക്കാൻ സഹായകമായ രക്ഷാമാർഗവും അഭയവും നബി -ﷺ- തൻ്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുന്നു. അത് സാധാരണ യാത്രാ വേളകളിലായാലും ഉല്ലാസയാത്രകളിലായാലും ശരി. എല്ലാ ശ്രേഷ്ഠതകളുടെയും അനുഗ്രഹങ്ങളുടെയും പ്രയോജനങ്ങളുടെയും പൂർണ്ണതയുള്ള, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും സുരക്ഷിതമായ അല്ലാഹുവിൻ്റെ വചനങ്ങൾ കൊണ്ട് ഉപദ്രവകരമായ എല്ലാ സൃഷ്ടികളിൽ നിന്നും അവൻ രക്ഷ തേടുകയും അല്ലാഹുവിൽ ഭരമേല്പിക്കുകയും ചെയ്യുന്നു ഈ പ്രാർത്ഥനയിലൂടെ. ഈ പ്രാർത്ഥന ചൊല്ലിയ സ്ഥലത്ത് നിന്ന് അവൻ യാത്രയാകുന്നത് വരെ അവനെ ഉപദ്രവമേൽപ്പിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അതോടെ അവൻ നിർഭയനായിരിക്കുന്നു.