ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു തൻ്റെ ദീനിൽ അവഗാഹം നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- അല്ലാഹുവിൽ നിന്ന് ലഭിച്ച ഉപജീവനവും വിജ്ഞാനവും മറ്റുമെല്ലാം വിഭജിക്കുന്നവൻ മാത്രമാണെന്നും, യഥാർത്ഥത്തിൽ അവയെല്ലാം നൽകുന്നവൻ അല്ലാഹുവാണെന്നും അവിടുന്ന് അതോടൊപ്പം ഓർമ്മപ്പെടുത്തി. അല്ലാഹുവിന് പുറമെയുള്ളതെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്; അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അന്ത്യനാൾ സംഭവിക്കുന്നത് വരെ ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പനയിൽ നിലകൊള്ളുന്നവരായി ഉണ്ടാകുമെന്നും, അവർക്ക് എതിരാകുന്നവർ അവരെ യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ലെന്നും അതോടൊപ്പം അവിടുന്ന് അറിയിച്ചു.