അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത, ദജ്ജാലിനെ കുറിച്ചുള്ള ഒരു വാർത്ത ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവൻ ഒറ്റക്കണ്ണനാകുന്നു (എന്നതാണത്); തന്നോടൊപ്പം സ്വർഗവും നരകവും പോലുള്ളതുമായാണ് അവൻ വന്നെത്തുക. അവൻ സ്വർഗമെന്ന് പറയുന്നത് യഥാർത്ഥത്തിൽ നരകമാകുന്നു. നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ താക്കീത് ചെയ്തതു പോലെ, അവനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് താക്കീത് നൽകുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- ക്ക് മുൻപ് ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത ദജ്ജാലിനെ കുറിച്ചുള്ള ഒരു അടയാളവും വിശേഷണവുമാണ് ഈ ഹദീഥിൽ നബി -ﷺ- സ്വഹാബികളെ അറിയിക്കുന്നത്. അതിൽ പെട്ടതാണ്: ദജ്ജാൽ ഒറ്റക്കണ്ണനാണ് എന്നതും, അവനോടൊപ്പം -കണ്ണു കൊണ്ട് നോക്കിയാൽ സ്വർഗവും നരകവും പോലെ തോന്നിക്കുന്ന ഒന്ന്- അല്ലാഹു അവന് നൽകുന്നതാണെന്നതും. എന്നാൽ ദജ്ജാലിനോടൊപ്പമുള്ള സ്വർഗം യഥാർത്ഥത്തിൽ നരകവും, അവനോടൊപ്പമുള്ള നരകം യഥാർത്ഥത്തിൽ സ്വർഗവുമായിരിക്കും. ആരെങ്കിലും അവനെ അനുസരിച്ചാൽ, ജനങ്ങൾക്ക് സ്വർഗമാണ് എന്ന് തോന്നിക്കപ്പെടുന്ന സ്ഥലത്തേക്ക് അവൻ അവരെ നയിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ കരിച്ചു കളയുന്ന നരകമായിരിക്കും. ആരെങ്കിലും അവനെ ധിക്കരിച്ചാലാകട്ടെ, അവരെ അവൻ ജനങ്ങൾക്ക് നരകമാണെന്ന് തോന്നിക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ മനോഹരമായ സ്വർഗവുമായിരിക്കും. ശേഷം നൂഹ് നബി -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ദജ്ജാലിൽ നിന്ന് താക്കീത് ചെയ്തതു പോലെ, നബി -ﷺ- നമുക്ക് അവനിൽ നിന്ന് താക്കീത് നൽകുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ദജ്ജാലിനെ കൊണ്ടുണ്ടാകുന്ന ഫിത്‌നയുടെ ഗൗരവം.
  • സത്യസന്ധമായ ഈമാനും, അല്ലാഹുവിനോടുള്ള അഭയതേട്ടവും, നിസ്കാരത്തിൻ്റെ അവസാനത്തെ തശഹ്ഹുദിൽ ദജ്ജാലിൽ നിന്ന് രക്ഷ ചോദിക്കലും, സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് വചനങ്ങൾ മനപാഠമാക്കലുമാണ് ദജ്ജാലിൻ്റെ ഫിത്‌നയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.
  • നബി -ﷺ- തൻ്റെ ഉമ്മത്തിൻ്റെ നന്മക്കായി കഠിനമായി പരിശ്രമിച്ചിരുന്നു. ദജ്ജാലിന്റെ വിശേഷണങ്ങളിൽ മറ്റൊരു നബിയും തൻ്റെ ജനതയോട് പറഞ്ഞിട്ടില്ലാത്ത വിവരങ്ങൾ അവിടുന്ന് നമ്മെ അറിയിച്ചിരിക്കുന്നു.
explain-icon

കൂടുതൽ