ജനങ്ങളിൽ ഏറ്റവും മോശക്കാർ ആരാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ് അവരിൽ ഒരു വിഭാഗം. ഖബ്റുകളെ ആരാധനാലയങ്ങളാക്കുകയും അവയിലേക്ക് തിരിഞ്ഞു കൊണ്ടും അവയുടെ സമീപത്തും നിസ്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നവരാണ് അടുത്തവിഭാഗം.