അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക. 'അലിഫ് ലാം മീം' എന്ന വചനം ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരം." സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്
explain-icon

വിശദീകരണം

അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതൊരു അക്ഷരം പാരായണം ചെയ്യുമ്പോഴും അത് മുഖേന ഒരു നന്മ അല്ലാഹു രേഖപ്പെടുത്തുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മകളാകട്ടെ, പത്തിരട്ടി വരെ അധികമായി പ്രതിഫലം നൽകപ്പെടുന്നതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "'അലിഫ് ലാം മീം' എന്ന വചനം ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരവും, ലാം മറ്റൊരക്ഷരവും, മീം മറ്റൊരക്ഷരവുമാണ്." അപ്പോൾ അലിഫ് ലാം മീം എന്ന് പാരായണം ചെയ്താൽ അതിലൂടെ മുപ്പത് നന്മകൾ ലഭിക്കുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിശുദ്ധ ഖുർആൻ പാരായണം അധികരിപ്പിക്കാനുള്ള പ്രോത്സാഹനം.
  • ഓരോ പദത്തിലെയും ഓരോ അക്ഷരങ്ങൾ പാരായണം ചെയ്യുന്നതിനും അതിൻ്റെ പത്തിരട്ടിയായി അവന് പ്രതിഫലം നൽകപ്പെടുന്നതാണ്.
  • അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും ഔദാര്യത്തിൻ്റെയും വിശാലത. അടിമകൾക്ക് അവരുടെ നന്മകൾ അവൻ ഇരട്ടിയിരട്ടിയാക്കി നൽകുന്നത് നോക്കൂ!
  • വിശുദ്ധ ഖുർആനിന് മറ്റെല്ലാ സംസാരങ്ങൾക്കും മുകളിലുള്ള ശ്രേഷ്ഠത. അതിൻ്റെ കേവല പാരായണം തന്നെ അല്ലാഹുവിനുള്ള ശ്രേഷ്ഠമായ ആരാധനയാണ്. കാരണം ഖുർആൻ അല്ലാഹുവിൻ്റെ സംസാരമാണ്.
explain-icon

കൂടുതൽ