മസ്ജിദുന്നബവിയിൽ നിന്ന് ഏറ്റവും അകലെ താമസിച്ചിരുന്ന ഒരാളെ കുറിച്ച് ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു; ഒരു നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു; എല്ലാ നിസ്കാരത്തിനും അദ്ദേഹം നബി -ﷺ- യോടൊപ്പം സന്നിഹിതനാകുമായിരുന്നു. അങ്ങനെയിരിക്കെ, അദ്ദേഹത്തോട് ചിലർ പറഞ്ഞു: താങ്കൾ ഒരു കഴുതയെ വാങ്ങിച്ചിരുന്നെങ്കിൽ രാത്രിയിലെ ഇരുട്ടിൽ സഞ്ചരിക്കാനും, പകലിലെ പൊരിവെയിലിൽ യാത്രചെയ്യാനും താങ്കൾക്ക് അതൊരു സഹായമാകുമായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ അടുത്താവുക എന്നത് എന്നെ സന്തോഷിപ്പിക്കുന്നില്ല. മറിച്ച്, മസ്ജിദിൽ നിസ്കരിക്കാൻ വരുമ്പോഴുള്ള ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടുകാരുടെ അടുത്തേക്കുള്ള മടക്കവും എൻ്റെ മേൽ നന്മയായി രേഖപ്പെടുത്തപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." - അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ നബി -ﷺ- അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു താങ്കൾക്ക് അവയെല്ലാം ഒരുമിപ്പിച്ചു തന്നിരിക്കുന്നു."