മുസ്‌ലിംകൾ ഒരു ഭരണാധികാരിയുടെ കീഴിൽ ഒരുമിക്കുകയും, ഒരു കൂട്ടമായി ഒന്നിച്ചു നിൽക്കുകയും ചെയ്യുന്ന വേളയിൽ ആരെങ്കിലും ഈ ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ വേണ്ടി വരികയോ, മുസ്‌ലിംകളുടെ ഈ ഐക്യത്തെ നശിപ്പിച്ച് ഒന്നിലധികം കക്ഷികളാക്കി അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ തടയുകയും അവരോട് പോരാടുകയും ചെയ്യുക എന്നത് മുസ്‌ലിംകളുടെ മേൾ നിർബന്ധമാണ്. അവൻ്റെ ഉപദ്രവം ഇല്ലാതെയാക്കുന്നതിനും, മുസ്‌ലിംകളുടെ രക്തം ചിന്തപ്പെടാതെ സംരക്ഷിക്കപ്പെടാനും അത് അനിവാര്യമാണ്.