ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. റമദാനിലെ ഓരോ രാത്രിയിലും ജിബ്രീൽ നബി -ﷺ- യുമായി സന്ധിക്കുകയും, വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി -ﷺ- അടിച്ചു വീശുന്ന കാറ്റിനേക്കാൾ ആ സന്ദർഭത്തിൽ ഔദാര്യവാനാകുമായിരുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു നബി -ﷺ-; അനുയോജ്യരായവർക്ക് അനുയോജ്യമായത് അവിടുന്ന് നൽകുമായിരുന്നു. റമദാൻ മാസത്തിലായിരുന്നു അവിടുത്തെ ഉദാരത ഏറ്റവും അധികരിക്കാറുണ്ടായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്: ജിബ്‌രീൽ (عليه السلام) യുമായി കണ്ടുമുട്ടുന്ന വേളയായിരുന്നു റമദാൻ. രണ്ട്: വിശുദ്ധ ഖുർആൻ മനപാഠം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന സന്ദർഭമായിരുന്നു അത്. വിശുദ്ധ ഖുർആനിൽ നിന്ന് അവതരിച്ച ഭാഗങ്ങളെല്ലാം ജിബ്‌രീൽ (عليه السلام) നബി -ﷺ- യിൽ നിന്ന് കേൾക്കും. ഈ വേളയിൽ നബി -ﷺ- അങ്ങേയറ്റം ഉദാരത കാണിക്കുകയും നന്മകൾ അധികരിപ്പിക്കുകയും ദാനധർമ്മത്തിൽ വ്യാപൃതനാവുകയും ചെയ്യും. കോരിച്ചൊരിയുന്ന മഴയും കാരുണ്യവുമായി അല്ലാഹു നിയോഗിക്കുന്ന മനോഹരമായ കാറ്റിനേക്കാൾ നന്മകളുമായി അവിടുന്ന് മുന്നേറുന്ന സന്ദർഭമായിരുന്നു അത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ ഉദാരതയും, നന്മകളിലെ വിശാലതയും; പ്രത്യേകിച്ചും റമദാൻ മാസത്തിൽ. നന്മകളുടെ മാസവും, സൽകർമ്മങ്ങളുടെ പൂക്കാലവുമാണത്.
  • എല്ലാ സമയവും ഉദാരത പുലർത്തുന്നവരാകാനുള്ള പ്രോത്സാഹനം. റമദാൻ മാസത്തിൽ അത് പ്രത്യേകമായി അധികരിപ്പിക്കണമെന്ന ഓർമ്മപ്പെടുത്തലും.
  • റമദാൻ മാസത്തിൽ ഖുർആൻ പാരായണവും നന്മകളും ദാനങ്ങളും ധർമ്മവും അധികരിപ്പിക്കേണ്ടതുണ്ട്.
  • വിജ്ഞാനം നിലനിർത്താനുള്ള കാരണങ്ങളിൽ പെട്ടതാണ് വിദ്യാർത്ഥികളുമായും പണ്ഡിതന്മാരുമായും അത് പരസ്പരം പരിശോധിക്കുക എന്നത്.
explain-icon

കൂടുതൽ