റമദാനിലെ അവസാനത്തെ പത്തിൽ രാത്രി നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. ആരെങ്കിലും പ്രസ്തുത രാത്രികൾക്കുള്ള ശ്രേഷ്ഠതയിൽ വിശ്വസിച്ചു കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടും നിസ്കാരവും പ്രാർത്ഥനകളും ഖുർആൻ പാരായണവും ദിക്റുകളുമായി മുഴുകിയാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം അവന് പൊറുക്കപ്പെടുന്നതാണ്.