ഖിയാമത്ത് നാളിലെ ചില അവസ്ഥകളെക്കുറിച്ചാണ് ഈ ഹദീഥിൽ നബി -ﷺ- വിശദീകരിച്ചിരിക്കുന്നത്. ജനങ്ങൾ അവരുടെ ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന് ശേഷം വിചാരണക്കായി ഒരുമിച്ചുകൂട്ടപ്പെടും. ചെരുപ്പുകളില്ലാതെ നഗ്നപാദരായും, വസ്ത്രങ്ങളില്ലാതെ നഗ്നരായും, മാതാക്കൾ അവരെ പ്രസവിച്ച ദിവസം പോലെ ചേലാകർമം ചെയ്യാത്തവരുമായിട്ടായിരിക്കും അവർ ഒരുമിച്ചുകൂടുക. ഇത് കേട്ടപ്പോൾ മുഅ്മിനീങ്ങളുടെ മാതാവായ ആഇശാ -رَضِيَ اللَّهُ عَنْهَا- ആശ്ചര്യത്തോടെ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാകുമ്പോൾ അവർ പരസ്പരം നോക്കുമോ?!" നബി -ﷺ- അവർക്ക് വിശദീകരിച്ചു നൽകി: മരണാനന്തരം ഉയിർത്തെഴുന്നേൽപ്പിന് ശേഷമുള്ള ആ മഹ്ശറിൻ്റെ കാഴ്ചകളും ഭയാനകതയും അത്രയേറെ വലുതായിരിക്കും. ആളുകൾക്ക് പരസ്പരം നഗ്നതയിലേക്ക് നോക്കാൻ തോന്നാത്ത വിധത്തിൽ, അവരുടെ ശ്രദ്ധയും കാഴ്ചയുമെല്ലാം അന്നത്തെ ഭീതിയിൽ മുഴുകിയിരിക്കും.