അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- സുബ്ഹ് നിസ്കാര സമയത്ത് ബിലാലിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഹേ ബിലാൽ, ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച കർമ്മങ്ങളിൽ വെച്ച് താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രവർത്തനം ഏതാണെന്ന് എനിക്ക് പറഞ്ഞുതരിക. കാരണം, സ്വർഗ്ഗത്തിൽ എന്റെ മുന്നിലായി താങ്കളുടെ ചെരിപ്പടി ശബ്ദം ഞാൻ കേട്ടു." അദ്ദേഹം പറഞ്ഞു: "രാവോ പകലോ ആകട്ടെ, എപ്പോഴൊക്കെ ഞാൻ വുദൂഅ് (അംഗശുദ്ധി) എടുത്തിട്ടുണ്ടോ, അപ്പോഴെല്ലാം ആ വുദൂഅ് കൊണ്ട് എനിക്ക് രേഖപ്പെടുത്തപ്പെട്ട അത്രയും (സുന്നത്ത്) ഞാൻ നിസ്കരിക്കാതിരുന്നിട്ടില്ല; ഇതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ള മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല." صحيح - متفق عليه
explain-icon

വിശദീകരണം

നബി (ﷺ) കണ്ട സ്വപ്നങ്ങളിലൊന്നിൽ അവിടുന്ന് സ്വർഗം കണ്ടു; ശേഷം ബിലാൽ ബിൻ റബാഹിനോട് (رضي الله عنه) അവിടുന്ന് ചോദിച്ചു: "ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച ഐച്ഛികമായ കർമ്മങ്ങളിൽ (സുന്നത്തുകളിൽ) ഏറ്റവും കൂടുതൽ പ്രതിഫലം നൽകപ്പെടുമെന്ന് താങ്കൾക്ക് പ്രതീക്ഷയുള്ളത് ഏത് പ്രവർത്തനമാണ്?! കാരണം സ്വർഗ്ഗത്തിൽ താങ്കളുടെ ചെരിപ്പിന്റെ നേരിയ ശബ്ദം എന്റെ മുൻപിൽ ഞാൻ കേട്ടു." ബിലാൽ (رضي الله عنه) പറഞ്ഞു: "രാവോ പകലോ ഏത് സമയത്ത് എനിക്ക് വുദൂഅ് മുറിഞ്ഞാലും, അപ്പോൾ തന്നെ ഞാൻ വുദൂഅ് എടുക്കുകയും, ആ വുദൂഇലായി കൊണ്ട് എന്റെ റബ്ബിന് വേണ്ടി എനിക്ക് കഴിയുന്നത്ര (ഐച്ഛികമായ) നിസ്കാരങ്ങൾ ഞാൻ നിർവഹിക്കുകയും ചെയ്യാറുണ്ട്. ഇതിനേക്കാൾ പ്രതീക്ഷ നൽകുന്ന മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ബിലാൽ -رَضِيَ اللَّهُ عَنْهُ- തനിക്ക് ഏറ്റവും പ്രതീക്ഷയുള്ള നന്മയായി എടുത്തു പറഞ്ഞ ആ കർമ്മത്തിന്റെ ശ്രേഷ്ഠത. എപ്പോഴൊക്കെ വുദൂഅ് എടുക്കുന്നുവോ അപ്പോഴെല്ലാം നിസ്കരിക്കുക എന്നതാണത്. ഇക്കാര്യം സ്വർഗ്ഗപ്രവേശനത്തിന് കാരണമാകുന്ന നന്മയും, അല്ലാഹുവിങ്കൽ വലിയ പ്രതിഫലം പ്രതീക്ഷിക്കാവുന്ന കർമ്മവുമാണ്.
  • ഓരോ വുദൂഇന് ശേഷവും (സുന്നത്ത്) നിസ്കരിക്കുന്നത് പുണ്യകരമാണ്.
  • മറ്റുള്ളവർക്ക് നേതൃത്വം നൽകുന്നവരും അധ്യാപകരും തങ്ങളുടെ ശിഷ്യരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയണം. നല്ല കാര്യമാണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ അതിൽ ഉറച്ചുനിൽക്കാൻ അവർക്ക് പ്രോത്സാഹനം നൽകുന്നതിനും, അല്ലെങ്കിൽ അതിൽ നിന്ന് അവരെ വിലക്കാനും വേണ്ടിയാണത്.
  • ബിലാൽ -رَضِيَ اللَّهُ عَنْهُ- സ്വർഗ്ഗാവകാശികളിൽ പെട്ടയാളാണെന്ന നബിയുടെ -ﷺ- സാക്ഷ്യം.
  • ഈ ചോദ്യം സുബ്ഹ് നിസ്കാര സമയത്തായിരുന്നു. ബിലാലിനെ (رضي الله عنه) സ്വർഗത്തിൽ കണ്ടു എന്നത് അവിടുത്തെ സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു എന്നതിനുള്ള സൂചന അതിലുണ്ട്. നബിമാരുടെ സ്വപ്നങ്ങൾ സത്യവും യാഥാർത്ഥ്യവും മാത്രമാണ്.
explain-icon

കൂടുതൽ