സത്യസന്ധത പുലർത്താനും, അത് മുറുകെ പിടിക്കുന്നത് നിരന്തരമായ സൽകർമ്മങ്ങളിലേക്ക് നയിക്കുമെന്നും, അപ്രകാരം സൽകർമ്മങ്ങളിൽ തുടരുന്നത് സ്വർഗത്തിലേക്ക് നയിക്കുമെന്നും നബി -ﷺ- അറിയിക്കുന്നു. ഒരാൾ രഹസ്യത്തിലും പരസ്യത്തിലും സത്യസന്ധത പുലർത്തുന്നതിൽ തുടർന്നു പോയാൽ അവൻ സിദ്ധീഖ് എന്ന പേരിന് അർഹനാകും. സത്യസന്ധതയുടെ പരിപൂർണ്ണത കൈവരിച്ചവൻ എന്നാണ് ആ പേരിൻ്റെ അർത്ഥം. അതോടൊപ്പം അസത്യവും കളവും പറയുന്നതിൽ നിന്നും നബി -ﷺ- താക്കീത് നൽകുകയും ചെയ്യുന്നു. കാരണം നേരായ മാർഗത്തിൽ നിന്ന് വഴിതെറ്റാനാണ് അത് കാരണമാവുക. തിന്മകളും തെറ്റുകളും വൃത്തികേടുകളും പ്രവർത്തിക്കുന്നതിലേക്കുമാണ് അത് നയിക്കുക. പിന്നീട് അവനെ നരകത്തിലേക്കും അത് കൊണ്ടു ചെന്നെത്തിക്കും. ഒരാൾ കളവ് അധികരിപ്പിച്ചു കൊണ്ടേയിരുന്നാൽ അവൻ അല്ലാഹുവിങ്കൽ കള്ളനായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും.