ആരെങ്കിലും ബോധപൂർവ്വം ആത്മഹത്യ ചെയ്യുന്നുവെങ്കിൽ നരകത്തിൽ അവർ ആത്മഹത്യ ചെയ്യാൻ സ്വീകരിച്ച അതേ രീതിയിൽ തന്നെ അവർ ശിക്ഷിക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവരുടെ പ്രവർത്തിക്ക് പൂർണ്ണമായും യോജിച്ച പ്രതിഫലമായിരിക്കും അത്. ഒരാൾ പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിക്കൊണ്ടാണ് സ്വയം മരണത്തിലേക്ക് ചാടുന്നത് എങ്കിൽ അവൻ നരകത്തിലെ മലകളിലൊന്നിൽ നിന്ന് താഴേക്ക് ചാടിക്കൊണ്ടിരിക്കും; ഇത് അവസാനമില്ലാതെ എന്നെന്നേക്കുമായി തുടരുന്നതാണ്. ആരെങ്കിലും വിഷം കഴിച്ചു കൊണ്ടാണ് ആത്മാഹുതി ചെയ്തത് എങ്കിൽ കയ്യിൽ വിഷവുമേന്തി അത് കടിച്ചിറക്കി കൊണ്ട് അവൻ നരകത്തിൽ കാലാകാലം ശിക്ഷിക്കപ്പെടുന്നതാണ്. ഒരാൾ തൻ്റെ വയറ്റിൽ കത്തിയോ ആയുധമോ കുത്തിയിറക്കി കൊണ്ടാണ് മരിച്ചത് എങ്കിൽ തൻ്റെ കയ്യിൽ ആയുധം പിടിച്ചു കൊണ്ട് വയറിൽ കുത്തിയിറക്കുന്ന നിലയിൽ നരകത്തിൽ അവൻ ശാശ്വതനായി കഴിയുന്നതാണ്.