നബി -ﷺ- തൻ്റെ അവസാനത്തെ ഹജ്ജായ ഹജ്ജതുൽ വദാഇൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവിടുത്തോടൊപ്പം ഹജ്ജിന് പുറപ്പെടാത്ത ഒരു സ്ത്രീയോട് പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജിന് വരാൻ എന്തായിരുന്നു തടസ്സമുണ്ടായിരുന്നത്?" അപ്പോൾ അവർ തൻ്റെ തടസ്സം ബോധിപ്പിച്ചു. അവർക്ക് രണ്ട് ഒട്ടകങ്ങളാണ് ഉണ്ടായിരുന്നത്. അവരുടെ ഭർത്താവും മകനും ഒരു ഒട്ടകപ്പുറത്ത് ഹജ്ജിനായി പുറപ്പെട്ടു. രണ്ടാമത്തെ ഒട്ടകത്തെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിന് വേണ്ടി അവർക്കായി വിട്ടുനൽകുകയും ചെയ്തു. എങ്കിൽ റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പ്രതിഫലം ഹജ്ജിൻ്റെ പ്രതിഫലത്തിന് സമാനമാണെന്ന് നബി -ﷺ- അവരെ അറിയിച്ചു.