അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത് പോലെ ദാരിദ്ര്യത്തെയും പാപങ്ങളെയും ഇല്ലാതാക്കും. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല." صحيح - رواه الترمذي والنسائي وأحمد
explain-icon

വിശദീകരണം

ഹജ്ജിൻ്റെ കർമ്മങ്ങളും ഉംറയുടെ കർമ്മങ്ങളും -സാധിക്കുന്നവർ- അടുത്തടുത്തായി നിർവ്വഹിക്കാൻ നബി (ﷺ) പ്രോത്സാഹനം നൽകുന്നു. കാരണം അവ രണ്ടും ഇപ്രകാരം ചെയ്യുന്നത് ദാരിദ്ര്യത്തെയും ഹൃദയത്തിലെ പാപങ്ങളെയും നീക്കം ചെയ്യാൻ കാരണമാകുന്നതാണ്. ഇരുമ്പിൽ കലർന്നു കിടക്കുന്ന മാലിന്യത്തെയും കലർപ്പുകളെയും നീക്കം ചെയ്യാൻ ഉലയിലെ അഗ്നി കാരണമാകുന്നതിന് സമാനമാണത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഹജ്ജും ഉംറയും തുടർച്ചയായി നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയും അതിനുള്ള പ്രോത്സാഹനവും.
  • ഹജ്ജും ഉംറയും തുടർച്ചയായി നിർവ്വഹിക്കുന്നത് സമ്പദ്സമൃദ്ധിക്കും, തിന്മകൾ പൊറുക്കപ്പെടാനും കാരണമാകും.
  • മുബാറക്ഫൂരീ (رحمه الله) പറഞ്ഞു: "ഈ രണ്ട് പ്രവർത്തനങ്ങൾ ദാരിദ്ര്യത്തെ നീക്കം ചെയ്യുമെന്ന് പറഞ്ഞത് രണ്ടാലൊരു ഉദ്ദേശ്യത്തിലായിരിക്കാൻ സാധ്യതയുണ്ട്; ഒന്നുകിൽ സമ്പത്ത് വർദ്ധിപ്പിച്ചു കൊണ്ട് സാമ്പത്തിക വർദ്ധനവുണ്ടാകാൻ അത് കാരണമാകുന്നതാണ്. അല്ലെങ്കിൽ, ഹൃദയത്തിന് ധന്യത നൽകിക്കൊണ്ട് മനസ്സിലെ ദാരിദ്ര്യം നീക്കിത്തരുന്നതാണ്."