അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും ശത്രുക്കളോട് പടവെട്ടുന്നതുമായിരുന്നു സ്വഹാബികൾ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമായി മനസ്സിലാക്കിയിരുന്നത്. അതിനാൽ തങ്ങൾ സ്ത്രീകളും യുദ്ധത്തിൽ പങ്കെടുത്തു കൊള്ളട്ടെയോ എന്ന് നബി -ﷺ- യോട് ആഇശാ -رَضِيَ اللَّهُ عَنْهَا- ചോദിക്കുകയുണ്ടായി. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിൽ നിർവഹിക്കപ്പെട്ട, തിന്മകളിൽ നിന്നും ലോകമാന്യത്തിൽ നിന്നും മുക്തമായ ഹജ്ജാണ് എന്ന് നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകുകയാണ് ചെയ്തത്.