നബി -ﷺ- നിസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!" എന്ന് (അർത്ഥമുള്ള പ്രാർത്ഥന) പറയുകയും അത് ആവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു തൻ്റെ തെറ്റുകൾ മായ്ച്ചു കളയുകയും, തൻ്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്യേണമെന്ന തേട്ടമാണ് ഈ പ്രാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത്.