explain-icon

വിശദീകരണം

ഉപദ്രവങ്ങൾ -ഏത് വിധത്തിലും രൂപത്തിലുമുള്ളതാണെങ്കിലും- അവ തടയലും പ്രധിരോധിക്കലും അനിവാര്യമാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം കാര്യത്തിൽ ആണെങ്കിലും മറ്റുള്ളവരെ ബാധിക്കുന്ന വിഷയങ്ങളിൽ ആണെങ്കിലും ശരി. സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുന്നതും, മറ്റുള്ളവർക്ക് ഉപദ്രവം സൃഷ്ടിക്കുന്നതുമെല്ലാം ഒരു പോലെ നിഷിദ്ധമാണ്. ഉപദ്രവത്തെ നേരിടുന്നതിന് വേണ്ടിയാണെങ്കിലും ഉപദ്രവമുണ്ടാക്കരുത്. കാരണം ഉപദ്രവം പൂർണ്ണമായും നീക്കാൻ ശ്രമിക്കണമെന്നതാണ് ഇസ്‌ലാമിൻ്റെ അദ്ധ്യാപനം. എന്നാൽ പ്രതിക്രിയാ നടപടികൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ -അതിരു കവിയാതെ- ഉപദ്രവമേൽപ്പിക്കാൻ അനുവാദമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഒരാൾക്ക് ശിക്ഷ നൽകുമ്പോൾ ചെയ്ത തെറ്റിനും മുകളിൽ ശിക്ഷയുണ്ടാകുന്നത് പാടില്ല എന്ന ഓർമ്മപ്പെടുത്തൽ.
  • അല്ലാഹു അവൻ്റെ അടിമകൾക്ക് ഉപദ്രവകരമാകുന്ന ഒരു കാര്യവും കൽപ്പിച്ചിട്ടില്ല.
  • വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും (ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ) ഉപേക്ഷിച്ചു കൊണ്ടും ഉപദ്രവം വരുത്തുന്നത് -സ്വന്തത്തിനാണെങ്കിലും മറ്റുള്ളവർക്കാണെങ്കിലും- നിഷിദ്ധം തന്നെ എന്ന പാഠം ബോധ്യപ്പെടുത്തുന്ന അടിസ്ഥാനപരമായ ഹദീഥാണിത്.
  • ഇസ്‌ലാമിക മതനിയമങ്ങളിലെ പൊതുതത്വങ്ങളിലൊന്നാണ് ഈ ഹദീഥ്. അതിൽ നിന്നാണ് 'ഉപദ്രവങ്ങൾ തീർത്തും നീക്കപ്പെടണം' എന്ന അടിത്തറ പണ്ഡിതന്മാർ നിർദാരണം ചെയ്തത്. ഇസ്‌ലാമിക മതനിയമങ്ങൾ ഉപദ്രവങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ല. മറിച്ച്, ഉപദ്രവങ്ങളെ നിരാകരിക്കുകയാണ് അതിൻ്റെ പൊതുസ്വഭാവം.