വൻപാപങ്ങളിൽ ഉൾപ്പെടുന്ന ചില തിന്മകളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്നതിലോ, അവനെ മാത്രമേ ആരാധിക്കാവൂ എന്നതിലോ അല്ലാഹുവിന് പങ്കാളിയെ നിശ്ചയിക്കലാണ് (ഒന്നാമത്തേത്). ഏറ്റവും ഗുരുതരമായ തിന്മ ഇതാണ് എന്നതു കൊണ്ട് ആദ്യം അതിനെ കുറിച്ച് അവിടുന്ന് പറഞ്ഞു. അല്ലാഹു ഒരാൾക്ക് അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുകയും, അങ്ങനെ അവൻ (അല്ലാഹുവിനെ കുറിച്ച്) അശ്രദ്ധയിലായിരിക്കെ അവനെ അല്ലാഹു പിടികൂടുകയും ചെയ്യുമോ എന്ന ഭയം ഇല്ലാതിരിക്കലാണ് (രണ്ടാമത്തേത്). അല്ലാഹുവിലുള്ള പ്രതീക്ഷയും ആഗ്രഹവും ഇല്ലാതാവുക എന്നതാണ് (മൂന്നും നാലും). അല്ലാഹുവിനെ കുറിച്ചുള്ള മോശം വിചാരവും, അവന്റെ കാരുണ്യത്തിന്റെ വിശാലതയെ കുറിച്ചുള്ള അജ്ഞതയുമാണ് അവനെ ആ തിന്മയിലേക്ക് നയിച്ചത്. ഈ ഹദീഥിൽ വൻപാപങ്ങൾ മുഴുവനും പറഞ്ഞിട്ടില്ല. കാരണം വൻപാപങ്ങൾ ധാരാളം വേറെയുമുണ്ട്; അവയിൽ ഏറ്റവും വലിയവ ഏതെല്ലാമാണെന്ന് വിശദീകരിക്കലാണ് ഈ ഹദീഥിന്റെ ഉദ്ദേശം.