ചെറുപാപങ്ങൾ ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും നിസ്സാരമായി കാണരുതെന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം അവ ഒരുമിച്ചു ചേർന്നാൽ മനുഷ്യനെ നശിപ്പിക്കാൻ മതിയാകുന്നത്ര ഭീകരമാകുന്നതാണ്. അതിനുള്ള ഉദാഹരണമായി ഒരു താഴ്വാരത്തിൽ തമ്പടിച്ച ഒരു യാത്രാസംഘത്തെ നബി -ﷺ- ഉദാഹരിക്കുന്നു. അവർ ഓരോരുത്തരും ചെറിയ കമ്പുകളുമായി വന്നെത്തുകയും, തങ്ങളുടെ റൊട്ടി ആ വിറക് കത്തിച്ചു കൊണ്ട് അവർ പാചകം ചെയ്യുകയും ചെയ്തു. ഇതു പോലെ, ചെറുപാപങ്ങൾ ഒരാളെ ബാധിക്കുകയും, അവൻ അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെയും, അല്ലാഹു അവന് പൊറുത്തു കൊടുക്കാതെയുമിരുന്നാൽ അവൻ്റെ നാശത്തിന് അത് മതിയാകുന്നതാണ്.