പുൽനാമ്പുകൾ മെടഞ്ഞുണ്ടാക്കിയ ഒരു ചെറിയ പായയിൽ നബി (ﷺ) കിടന്നുറങ്ങി; ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ ആ പുൽപായുടെ അടയാളങ്ങൾ വീണിരുന്നു. ഇബ്നു മസ്ഊദ് പറയുന്നു: "അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഒരു മൃദുലമായ വിരിപ്പ് ഞങ്ങൾ അങ്ങേക്ക് നൽകട്ടെയോ? ഈ പരുത്ത പായക്ക് മേൽ കിടക്കുന്നതിനേക്കാൾ നല്ലതായിരിക്കുമല്ലോ അത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകത്തോട് താൽപ്പര്യവും ആഗ്രഹവും ജനിക്കാൻ എനിക്ക് അതിനോട് എന്തെങ്കിലും ഇഷ്ടമോ ഇണക്കമോ ഇല്ല; ഇഹലോകത്തുള്ള എൻ്റെ ഈ ദിനങ്ങളുടെ ഉപമ ഒരു വൃക്ഷത്തിന് കീഴിൽ തണൽ കൊണ്ടിരിക്കുന്ന ഒരു യാത്രികൻ്റെ ഉപമയാണ്. തണൽ കൊണ്ട ആ വൃക്ഷത്തെ ഉപേക്ഷിച്ചു കൊണ്ട് അയാൾ തൻ്റെ യാത്ര തുടരുന്നതാണ്."