മുസ്‌ലിംകൾക്കെതിരെ -അവരെ ഭയത്തിലാഴ്ത്തുന്നതിനും കൊള്ളയടിക്കുന്നതിനും വേണ്ടിയെല്ലാം- ആയുധമേന്തുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. ആരെങ്കിലും അന്യായമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവൻ വളരെ വലിയ വൻപാപങ്ങളിൽ പെട്ട, ഗുരുതരമായ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. നബി -ﷺ- അറിയിച്ച ശക്തമായ ഈ താക്കീത് അവന് ബാധകമാവുകയും ചെയ്തിരിക്കുന്നു.