മുഅ്മിനായ ഓരോ വ്യക്തിയും ഖബ്റിൽ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ ദൗത്യം ഏൽപ്പിക്കപ്പെട്ട രണ്ട് മലക്കുകൾ അവനോട് ഖബ്റിൽ ചോദ്യങ്ങൾ ചോദിക്കും. ഈ രണ്ട് മലക്കുകളുടെ പേരുകൾ മുൻകർ, നകീർ എന്നാണെന്ന് മറ്റനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ മുഅ്മിനായ മനുഷ്യൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 'സുസ്ഥിരമായ വാക്ക്' എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത് ഇതിനെ കുറിച്ചാണെന്ന് നബി -ﷺ- ഓർമപ്പെടുത്തുകയും ചെയ്തു. ''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് അല്ലാഹു ഈമാനുള്ളവരെ ഉറപ്പിച്ചു നിറുത്തുന്നതാണ്.'' (ഇബ്റാഹീം: 27)