അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്." صحيح - رواه أبو داود والترمذي وأحمد
explain-icon

വിശദീകരണം

മറ്റുള്ളവരോട് കരുണ കാണിക്കുന്നവരോട് സർവ്വ വിശാലമായ കാരുണ്യമുള്ളവനായ റഹ്മാനായ അല്ലാഹു കരുണ ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പ്രതിഫലമായിരിക്കും അത്. ശേഷം ഭൂമിയിലുള്ള സർവ്വരോടും കരുണ കാണിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റേതു സൃഷ്ടിവർഗമോ ആകട്ടെ. അവരോട് കരുണ കാണിക്കുന്നതിനുള്ള പ്രതിഫലം ആകാശങ്ങൾക്ക് മുകളിലുള്ള അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമെന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇസ്‌ലാം കാരുണ്യത്തിൻ്റെ മതമാണ്. അല്ലാഹുവിനെ അനുസരിക്കുകയും സൃഷ്ടികളോട് നന്മയിൽ വർത്തിക്കുകയും ചെയ്യുക എന്ന രണ്ട് കാര്യത്തിലാണ് ഈ മതം പൂർണ്ണമായും നിലകൊള്ളുന്നത്.
  • അല്ലാഹു കാരുണ്യം എന്ന വിശേഷണമുള്ളവനാണ്. അവൻ സർവ്വ വിശാലമായ കാരുണ്യമുള്ള റഹ്മാനും അങ്ങേയറ്റം കരുണ ചൊരിയുന്ന റഹീമുമാകുന്നു. തൻ്റെ അടിമകൾക്ക് അവൻ കാരുണ്യം ചൊരിയുന്നു.
  • പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനം അനുസരിച്ചായിരിക്കും. കരുണ ചൊരിയുന്നവർക്കുള്ള പ്രതിഫലം കരുണ ലഭിക്കുക എന്നതായിരിക്കും.
explain-icon

കൂടുതൽ