അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!" صحيح - متفق عليه
explain-icon

വിശദീകരണം

നിസ്കാരത്തിൽ ഇമാം തലയുയർത്തുന്നതിന് മുൻപ് തലയുയർത്തുന്നവർക്കുള്ള കടുത്ത താക്കീതാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അല്ലാഹു അത്തരക്കാരുടെ ശിരസ്സ് കഴുതയുടെ ശിരസ്സോ, അവരുടെ രൂപം കഴുതയുടെ രൂപമോ ആക്കിയേക്കാം എന്നാണ് അവിടുന്ന് താക്കീത് ചെയ്തിട്ടുള്ളത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇമാമിനോടൊപ്പം നിസ്കരിക്കുന്ന മഅ്മൂമിന് നാല് അവസ്ഥകളുണ്ട്: (1) ഇമാമിനെ മുൻകടക്കൽ. (2) ഇമാമിനോടൊപ്പമാകൽ. (3) ഇമാമിൻ്റെ പ്രവർത്തിയേക്കാൾ ഏറെ പിന്നിലാവൽ. ഈ മൂന്നും വിലക്കപ്പെട്ട രീതികളാണ്. (4) ഇമാമിനെ അദ്ദേഹത്തിൻ്റെ പ്രവർത്തികളിൽ പിൻപറ്റുക. ഇതാണ് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപം.
  • നിസ്കാരത്തിൽ ഇമാമിനെ പിന്തുടരുക എന്നത് മഅ്മൂമിൻ്റെ മേൽ നിർബന്ധമാണ്.
  • ഇമാമിന് മുൻപ് തല ഉയർത്തിയാൽ കഴുതയുടെ രൂപത്തിലേക്ക് മാറ്റപ്പെടും എന്ന താക്കീത് തീർച്ചയായും സംഭവിക്കാൻ സാധ്യതയുള്ള കാര്യം തന്നെയാണ്. രൂപം മാറ്റുക എന്ന 'മസ്ഖി'ൻ്റെ ശിക്ഷയിൽ പെട്ട കാര്യമാണത്.
explain-icon

കൂടുതൽ