അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെപ്പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന്‍ നിങ്ങൾക്ക് തൃപ്തിപ്പെട്ടിരിക്കുന്നു. 'ഖാല-ഖീലകളും', ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന്‍ നിങ്ങൾക്ക് വെറുത്തിരിക്കുന്നു." صحيح - رواه مسلم
explain-icon

വിശദീകരണം

തൻ്റെ അടിമകളിൽ മൂന്ന് കാര്യങ്ങളെ അല്ലാഹു ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ അവരിൽ നിന്ന് സംഭവിക്കുന്നത് അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു എന്ന് നബി (ﷺ) അറിയിക്കുന്നു. അവരിൽ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇവയാണ്: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കരാറും വിശുദ്ധ ഖുർആനും തിരുസുന്നത്തും അവർ ഒരുപോലെ, ഒന്നിച്ച് മുറുകെ പിടിക്കുക. (ഇസ്‌ലാമിക രാജ്യമായ) മുസ്‌ലിം ജമാഅത്തിൽ നിന്ന് ഭിന്നിച്ചു നിൽക്കാതിരിക്കുക. അല്ലാഹു അവരിൽ വെറുക്കുന്ന കാര്യങ്ങൾ ഇവയാണ്: അനാവശ്യമായ സംസാരങ്ങളും അവർക്ക് യാതൊരു ആവശ്യവുമില്ലാത്ത വിഷയങ്ങളിലെ വെറുംവർത്തമാനങ്ങളും, സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള അനാവശ്യചോദ്യങ്ങളും / ജനങ്ങളോട് അവരുടെ സമ്പത്തും അവരുടെ പക്കലുള്ളതും ആവശ്യമില്ലാതെ ചോദിക്കലും യാചിക്കലും, സമ്പത്ത് പാഴാക്കലും ഇസ്‌ലാം അനുവദിച്ചിട്ടില്ലാത്ത മാർഗങ്ങളിൽ അത് തുലച്ചു കളയുകയും നശിപ്പിക്കുകയും ചെയ്യലും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിനെ മാത്രം അവൻ്റെ അടിമകൾ നിഷ്കളങ്കമായി ആരാധിക്കുക എന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യമാണ്; (അതിന് വിപരീതം പ്രവർത്തിച്ചു കൊണ്ട്) അവനെ നിഷേധിക്കുക എന്നത് അല്ലാഹു വെറുക്കുന്ന കാര്യവുമാണ്.
  • അല്ലാഹുവിൻ്റെ പാശത്തിൽ മുറുകെ പിടിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും; കാരണം മുസ്‌ലിം സമൂഹത്തിൻ്റെ ഐക്യവും യോജിപ്പും അതിലൂടെ മാത്രമാണ് സാധ്യമാവുക.
  • മുസ്‌ലിം ജമാഅത്തിനെ മുറുകെ പിടിക്കാനുള്ള പ്രോത്സാഹനം; (ഇസ്‌ലാമിക ഭരണാധികാരിക്ക് കീഴിലുള്ള മുസ്‌ലിം പൊതുജനങ്ങളോടൊപ്പം) അപ്രകാരം ഉറച്ചു നിലകൊള്ളുകയും അവരുടെ അണികളെ ഐക്യപ്പെടുത്തുകയും ചെയ്യണം. അതിന് വിരുദ്ധമായി ഭിന്നതയിലേക്കും ചിദ്രതയിലേക്കും ചരിക്കരുത്.
  • ആവശ്യമില്ലാത്ത കാര്യങ്ങളിൽ സംസാരം അധികരിപ്പിക്കുന്നതിൽ നിന്നുള്ള വിലക്ക്; കാരണം അത്തരം സംസാരങ്ങൾ അനുവദനീയമായ സംസാരമാണെങ്കിൽ പോലും അവ സമയം പാഴാക്കലായി മാറും. നിഷിദ്ധമാണെങ്കിൽ, അവ തിന്മകൾ അധികരിപ്പിക്കാനും ധാരാളമായി തെറ്റുകൾ രേഖപ്പെടുത്തപ്പെടാനും കാരണമാകും.
  • ജനങ്ങളുടെ വെറുംവർത്തമാനങ്ങളിലും അവരുടെ അനാവശ്യമായ വിവരങ്ങളിലും 'കേട്ടതും പറഞ്ഞതും' പ്രചരിപ്പിക്കുന്നതിലും മുഴുകരുതെന്ന ഓർമപ്പെടുത്തൽ.
  • ജനങ്ങളുടെ സമ്പത്ത് അധികമായി ചോദിക്കുന്നതിൽ നിന്നുള്ള താക്കീത്.
  • സമ്പത്ത് വെറുതെ പാഴാക്കുക എന്നത് നിഷിദ്ധമാണ്. മറിച്ച്, ഉപകാരപ്രദമായ വിഷയങ്ങളിൽ ഉപയോഗിച്ചു കൊണ്ട് അവ സംരക്ഷിക്കുകയും സൂക്ഷിക്കുകയുമാണ് വേണ്ടത്.
explain-icon

കൂടുതൽ