അബ്ദു റഹ്മാൻ ബ്നു സമുറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)." صحيح - رواه مسلم
explain-icon

വിശദീകരണം

ത്വാഗൂത്തുകളെ കൊണ്ട് ശപഥം ചെയ്യുന്നത് നബി -ﷺ- വിലക്കുന്നു; ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണ് ത്വാഗൂത്തുകൾ. ബഹുദൈവാരാധകർ ഈ വിഗ്രഹങ്ങൾ കാരണമാണ് അതിക്രമത്തിലും നിഷേധത്തിലും എത്തിപ്പെട്ടത് എന്നതിനാലാണ് (അതിരുകവിയുക) എന്നർത്ഥം വരുന്ന 'ത്വഗാ' എന്ന പദത്തിൽ നിന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതോടൊപ്പം പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നതും നബി -ﷺ- വിലക്കുന്നു; ജാഹിലിയ്യഃ കാലഘട്ടത്തിൽ അറബികൾ തങ്ങളുടെ പിതാക്കളുടെ പേരിൽ അവരെ ആദരിച്ചു കൊണ്ടും അവരുടെ പേരിൽ പെരുമ നടിച്ചു കൊണ്ടും ശപഥം ചെയ്യാറുണ്ടായിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിനെ കൊണ്ടും അവൻ്റെ നാമഗുണവിശേഷണങ്ങൾ കൊണ്ടും മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ.
  • ദുർമൂർത്തികളെ കൊണ്ടും പിതാക്കളെ കൊണ്ടും, നേതാക്കളെയും വിഗ്രഹങ്ങളെയും കൊണ്ടും, സമാനമായ നിരർത്ഥകമായ കാര്യങ്ങൾ കൊണ്ടുമെല്ലാം ശപഥം ചെയ്യൽ നിഷിദ്ധമാണ്.
  • അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് ശപഥം ചെയ്യുക എന്നത് ചെറിയ ശിർക്കിലാണ് ഉൾപ്പെടുക. അത് ചിലപ്പോൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്കിലും ഉൾപ്പെട്ടേക്കാം. ശപഥം ചെയ്യുന്ന വ്യക്തിയോട് ആരാധനാദരവുകൾ മനസ്സിൽ സൂക്ഷിക്കുകയും, അല്ലാഹുവിനെ ആദരിക്കുന്നത് പോലെ ഈ സൃഷ്ടിയെ ആദരിച്ചു കൊണ്ട് ശപഥം ചെയ്യുകയും, അവർക്ക് ആരാധനകളിൽ എന്തെങ്കിലുമൊന്ന് നൽകപ്പെടാനുള്ള അർഹതയുണ്ടെന്ന് ധരിക്കുകയും ചെയ്തു കൊണ്ടാകുമ്പോൾ അത് വലിയ ശിർക്കിൽ ഉൾപ്പെടും.