ജനങ്ങളുടെ മേൽ അധികാരമുള്ളവനും ഉത്തരവാദിത്തമുള്ളവനുമായി അല്ലാഹു ഒരാളെ മാറ്റുകയും, ശേഷം തൻ്റെ അധികാരപരിധിയിൽ വരുന്നവരോട് പാലിക്കേണ്ട ബാധ്യതകളിൽ അവൻ കുറവ് വരുത്തുകയും, അവരെ വഞ്ചിക്കുകയും, അവരോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും ചെയ്താൽ അവൻ ഹദീഥിൽ പറയപ്പെട്ട കഠിനമായ ശിക്ഷക്ക് അർഹതയുള്ളവനായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഇവിടെ അധികാരം എന്നു പറഞ്ഞതിൽ പൊതുവായ അധികാരം ഉൾപ്പെടും; രാജാവിനുള്ള അധികാരം പോലെ. അതു പോലെ, ഭാഗികമായ അധികാരവും ഉൾപ്പെടും; പുരുഷനും സ്ത്രീക്കും തങ്ങളുടെ വീടുകളിൽ ഉള്ള അധികാരം പോലെ. ഈ ബാധ്യതകളിൽ ഭൗതികമായവയും മതപരമായവും ഒരു പോലെ ഉൾപ്പെടുന്നതാണ്.