സൽമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു." حسن - رواه أبو داود والترمذي وابن ماجه
explain-icon

വിശദീകരണം

പ്രാർത്ഥനയുടെ വേളയിൽ രണ്ട് കൈകളും ഉയർത്താൻ നബി (ﷺ) പ്രേരണ നൽകുന്നു. അല്ലാഹു അങ്ങേയറ്റം ലജ്ജയുള്ളവനായ ഹയിയ്യാണ്; അവൻ ദാനം നൽകുന്നത് ഉപേക്ഷിക്കുന്നവനല്ല. തൻ്റെ അടിമക്ക് സന്തോഷമുണ്ടാക്കുന്നത് അവൻ പ്രവർത്തിക്കുകയും, പ്രയാസമുണ്ടാക്കുന്നത് അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. ചോദിക്കുക പോലും ചെയ്യാതെ ഉദാരമായി നൽകുന്നവനായ കരീമാണ് അവൻ; അപ്പോൾ ചോദിച്ചവനോട് അവൻ്റെ കാര്യമെന്തായിരിക്കും?! പ്രാർത്ഥനയുടെ വേളയിൽ തൻ്റെ നേർക്ക് കൈകളുയർത്തുന്ന ഒരു മുഅ്മിനിനെ ശൂന്യമായ കൈകളോടെയും പാഴായ പ്രാർത്ഥനയോടെയും തിരിച്ചയക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഒരു മനുഷ്യൻ അല്ലാഹുവിലേക്കുള്ള തൻ്റെ ആവശ്യം കൂടുതൽ പ്രകടമാക്കുകയും, അവൻ്റെ മുൻപിലുള്ള അടിമത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് അവൻ്റെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടാൻ അർഹമാണ്.
  • പ്രാർത്ഥന അധികരിപ്പിക്കാനുള്ള പ്രേരണയും പ്രാർത്ഥനയിൽ ഇരുകരങ്ങളും ഉയർത്തുന്നത് പുണ്യകരമാണെന്നും, പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ് അത് എന്നുമുള്ള പാഠങ്ങൾ.
  • അല്ലാഹുവിൻ്റെ വിശാലമായ ഉദാരതയുടെയും തൻ്റെ അടിമകളോടുള്ള അവൻ്റെ കാരുണ്യത്തിൻ്റെയും വിവരണം.
explain-icon

വിഭാഗങ്ങൾ

explain-icon

കൂടുതൽ