ഫിത്നകളും കുഴപ്പങ്ങളും കൊലപാതകങ്ങളും അധികരിക്കുന്ന, ജനങ്ങളുടെ കാര്യങ്ങൾ ആകെ കൂടിക്കുഴയുന്ന ഘട്ടങ്ങളിൽ ആരാധനകളിൽ മുഴുകാനും അത് മുറുകെ പിടിക്കാനും നബി (ﷺ) കൽപ്പിക്കുന്നു. അതിനുള്ള പ്രതിഫലം നബി (ﷺ) യിലേക്ക് ഹിജ്റ ചെയ്തു വരുന്നതിനുള്ള പ്രതിഫലം പോലെയാണെന്നും അവിടുന്ന് അറിയിക്കുന്നു. കാരണം ജനങ്ങളെല്ലാം ആരാധനകളെ കുറിച്ച് അശ്രദ്ധരാവുകയും, കുഴപ്പങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്ന വേളയിൽ എണ്ണം പറഞ്ഞ ചിലർ മാത്രമേ ആരാധനകൾക്ക് സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളൂ.