തൻ്റെ സ്വഹാബികളിൽ പെട്ട ചിലർ കൂടിയിരിക്കുന്നത് കണ്ടപ്പോൾ നബി -ﷺ- അവരുടെ അരികിൽ നിൽക്കുകയും അവരോട് ഇപ്രകാരം ചോദിക്കുകയും ചെയ്തു: 'നിങ്ങളിൽ ആരാണ് ഏറ്റവും നല്ലവൻ എന്നും ആരാണ് ഏറ്റവും മോശക്കാരനെന്നും ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?' എന്നാൽ അവർ ഒന്നും മിണ്ടാതെ മൗനം പാലിച്ചു. തങ്ങളിലെ നല്ലവരും ചീത്തവരും വേർതിരിക്കപ്പെടുകയും, അങ്ങനെ തങ്ങൾ വഷളാവുകയും ചെയ്തേക്കുമോ എന്ന് അവർ ഭയന്നു. നബി -ﷺ- ആ ചോദ്യം മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ അവരിൽ ഒരാൾ മറുപടി പറഞ്ഞു: "അതെ അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങളിലെ നല്ലവരെയും മോശക്കാരെയും കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നാലും." അപ്പോൾ നബി -ﷺ- അവർക്ക് ഇപ്രകാരം വ്യക്തമാക്കി കൊടുത്തു: "ഒരാളിൽ നിന്ന് നന്മയും സഹായവും ഉപകാരവും പ്രതീക്ഷിക്കപ്പെടുകയും, അയാളിൽ നിന്ന് അതിക്രമമോ തിന്മയോ അനീതിയോ പേടിക്കേണ്ടതില്ലാത്ത സ്ഥിതിയുണ്ടായിരിക്കുകയുമാണെങ്കിൽ അവനാണ് നിങ്ങളിൽ ഏറ്റവും നല്ലവൻ. എന്നാൽ ഒരാളിൽ നിന്ന് എന്തെങ്കിലുമൊരു നന്മയോ ഉപകാരമോ സൽകർമ്മമോ പ്രതീക്ഷിക്കപ്പെടാതിരിക്കുകയും, അവൻ്റെ ഉപദ്രവത്തെ കുറിച്ച് ഭയക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിൽ അവനാണ് നിങ്ങളിൽ ഏറ്റവും മോശക്കാരൻ."