അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുടെ പദവിയും ശ്രേഷ്ഠതയുമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. അവർ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തരാവുകയും, സുഖാനുഗ്രഹങ്ങളുടെ സ്വർഗങ്ങളിൽ ഉന്നതപദവികൾ നേടിയെടുത്തു കൊണ്ട് മറ്റുള്ളവരെ മറികടക്കുകയും ചെയ്തിരിക്കുന്നു. മറ്റു പർവ്വതങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ജുംദാൻ പർവ്വതത്തോട് നബി -ﷺ- അവരെ ഉപമിക്കുകയും ചെയ്തു.