ആർക്കെങ്കിലും സൗമ്യത തടയപ്പെടുകയും, അവൻ്റെ ഐഹികവും പാരത്രികവുമായ വിഷയങ്ങളിലും അവൻ്റെ സ്വന്തം കാര്യങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും സൗമ്യത പാലിക്കാനുള്ള തൗഫീഖ് (സൗഭാഗ്യം) ലഭിക്കാതെ പോവുകയും ചെയ്താൽ അവന് എല്ലാ നന്മയും തടയപ്പെട്ടിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.