ഇബാദത്തുകൾ നിർവ്വഹിക്കുക എന്ന ലക്ഷ്യത്തിലോ, ദീനിൻ്റെ അറിവ് നേടുക എന്ന ലക്ഷ്യത്തിലോ മസ്ജിദിലേക്ക് പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവൻ പകലിൻ്റെ ആദ്യ സമയത്തോ വൈകുന്നേരമോ മസ്ജിദിലേക്ക് പുറപ്പെടുമ്പോഴെല്ലാം അല്ലാഹു സ്വർഗത്തിൽ അവനായി ആഥിത്യവും സ്ഥാനവും ഒരുക്കുന്നുണ്ട്.