ജമാഅത്തായി നിസ്കരിക്കുന്ന പുരുഷന്മാരോട് ആദ്യത്തെ സ്വഫ്ഫ് പൂർത്തിയാക്കാനും, ശേഷം അതിനോട് അടുത്ത സ്വഫ്ഫ് പൂർത്തിയാക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ഇപ്രകാരം അവസാനത്തെ സ്വഫ്ഫ് വരെ കൊണ്ടുപോകണം. ഇനി ഏതെങ്കിലുമൊരു സ്വഫ്ഫിൽ വല്ല കുറവും ഉണ്ടാവുകയാണെങ്കിൽ, അത് അവസാനത്തെ സ്വഫ്ഫിലായിരിക്കണം.