explain-icon

വിശദീകരണം

വെള്ളിയാഴ്ച്ച ദിവസം ഖുത്വ്‌ബക്ക് സന്നിഹിതനായാൽ ഖതീബിൻ്റെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേൾക്കുക എന്നത് നിർബന്ധ ബാധ്യതയാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. എന്നാൽ മാത്രമേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. ഇമാം ഖുത്വ്‌ബ നിർവ്വഹിച്ചു കൊണ്ടിരിക്കെ ആരെങ്കിലും -വളരെ ചെറിയ ഒരു സംസാരമാണെങ്കിൽ പോലും-, അടുത്തുള്ള വ്യക്തിയോട് 'മിണ്ടാതിരിക്കൂ' എന്നോ, 'ശ്രദ്ധിച്ചു കേൾക്കൂ' എന്നോ പറഞ്ഞാൽ പോലും അവൻ്റെ വെള്ളിയാഴ്ച്ച ദിവസത്തെ ശ്രേഷ്ഠത അവന് നഷ്ടമാകും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഖുത്വ്‌ബ ശ്രവിച്ചു കൊണ്ടിരിക്കെ സംസാരിക്കുന്നത് നിഷിദ്ധമാണ്. തിന്മ എതിർക്കുന്നതിനോ സലാം വീട്ടുന്നതിനോ, തുമ്മിയ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനോ വേണ്ടിയാണെങ്കിൽ പോലും ഖുത്വ്‌ബക്കിടെ സംസാരിക്കരുത്.
  • ഇമാമിനോട് സംസാരിക്കുന്നതോ, ഇമാം ആരോടെങ്കിലും സംസാരിക്കുന്നതോ മേലെ പറഞ്ഞ ഹദീഥിൽ വിലക്കപ്പെട്ട സംസാരത്തിൽ ഉൾപ്പെടുകയില്ല.
  • രണ്ട് ഖുതുബകൾക്കിടയിൽ (ഖതീബ് പ്രസംഗിക്കാത്ത വേളയിൽ) -ആവശ്യത്തിനാണെങ്കിൽ-സംസാരിക്കൽ അനുവദനീയമാണ്.
  • ഖുത്വ്‌ബക്കിടയിൽ ഇമാം നബി -ﷺ- യുടെ പേര് പരാമർശിച്ചാൽ ശബ്ദമുയർത്താതെ അവിടുത്തെ മേൽ സ്വലാത്തും സലാമും ചൊല്ലാം. അതു പോലെ, പ്രാർത്ഥനകൾക്ക് ആമീൻ പറയുകയും ചെയ്യാം.