നബി -ﷺ- ചിരിക്കുന്നതിൽ അതിരു കവിയാറില്ലായിരുന്നു എന്നും, അവിടുത്തെ ചെറുനാവ് (തൊണ്ടയുടെ മുകൾഭാഗത്തായി കാണപ്പെടുന്ന മാംസക്കഷ്ണം) പുറത്തു കാണുന്ന വിധത്തിൽ അവിടുന്ന് ചിരിക്കാറില്ലായിരുന്നുവെന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. മറിച്ച്, നബി -ﷺ- പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.