അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ സ്വലാത് ചൊല്ലാതെയും ഇരുന്നത് എങ്കിൽ അത് അവർക്കൊരു നഷ്ടമാകാതിരിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചെങ്കിൽ അവർക്കവൻ പൊറുത്തു കൊടുക്കും." صحيح - رواه أبو داود والترمذي والنسائي في الكبرى
explain-icon

വിശദീകരണം

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധയിലാകുന്നതിനെ കുറിച്ച് നബി (ﷺ) ഈ ഹദീഥിൽ നമ്മെ താക്കീത് ചെയ്യുന്നു. ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒത്തുകൂടുകയും, അല്ലാഹുവിനെ സ്മരിക്കാതെയും നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും അവിടെ നിന്ന് പിരിയുകയുമാണെങ്കിൽ ആ കൂടിച്ചേരൽ അവർക്ക് നഷ്ടവും നിരാശയും അന്ത്യനാളിൽ കുറവുമാകാതിരിക്കുകയില്ല. അല്ലാഹു അവരുടെ മുൻകഴിഞ്ഞ തിന്മകളുടെയും പിന്നീട് സംഭവിച്ച കുറവുകളുടെയും പേരിൽ അവരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൻ്റെ ഔദാര്യമായും കാരുണ്യമായും അവർക്ക് പൊറുത്തു കൊടുക്കുന്നതുമാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ പ്രാധാന്യവും, അതിനുള്ള പ്രോത്സാഹനവും.
  • അല്ലാഹുവിനെ സ്മരിക്കുകയും, അവൻ്റെ റസൂലിനെ (ﷺ) സ്മരിക്കുകയും ചെയ്യുന്ന സദസ്സുകളുടെ ശ്രേഷ്ഠത. ഇവയൊന്നുമില്ലാത്ത സദസ്സുകൾ അവിടെ കൂടിയവർക്ക് അന്ത്യനാളിൽ നഷ്ടത്തിൻ്റെയും അപമാനത്തിൻ്റെയും കാരണമായിത്തീരുന്നതാണ്.
  • അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് അശ്രദ്ധരാകുക എന്നത് സദസ്സു കൂടുമ്പോൾ മാത്രം തെറ്റാകുന്ന കാര്യമല്ല. മറിച്ച്, എല്ലാ സന്ദർഭങ്ങളിലേക്കും അത് ബാധകമാണ്. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ, ഒരാൾ ഒരു സ്ഥലത്ത് ഇരുന്ന ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് എഴുന്നേൽക്കുക എന്നത് വെറുക്കപ്പെട്ട കാര്യമാണ്.
  • അന്ത്യനാളിൽ അവരെ ബാധിക്കുന്ന നിരാശ എന്നത് കൊണ്ട് ഉദ്ദേശ്യം: അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് തങ്ങൾക്ക് ലഭിച്ച സമയം പ്രയോജനപ്പെടുത്തിയില്ല എന്നതിനാൽ അവർക്ക് നഷ്ടമായ പ്രതിഫലവും പുണ്യവും കൊണ്ടായിരിക്കാം. അതല്ലെങ്കിൽ, അല്ലാഹുവിനെ ധിക്കരിക്കാൻ ആ സമയം ഉപയോഗിച്ചതിനുള്ള ശിക്ഷയും പാപവും കാരണത്താലുമായിരിക്കാം.
  • ഹദീഥിൽ നബി -ﷺ- താക്കീത് നൽകിയിരിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടു പോവുകയും, ശേഷം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാവുകയും ചെയ്യുന്നതിനെ കുറിച്ചാണ്. എങ്കിൽ പരദൂഷണവും ഏഷണിയും മറ്റുമെല്ലാം നിറഞ്ഞ ഹറാമായ സദസ്സുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!
explain-icon

കൂടുതൽ