ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒരുമിച്ചു കൂടുകയും ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവരുടെ സ്ഥിതി ചീഞ്ഞളിഞ്ഞ ഒരു കഴുതയുടെ ശവത്തിൻ്റെ അരികിൽ ഒത്തുകൂടിയ ശേഷം പിരിഞ്ഞുപോയ ഒരു കൂട്ടമാളുകളെ പോലെയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുക എന്നതിൽ നിന്ന് അവർ പൂർണ്ണമായും അശ്രദ്ധരായിരുന്നു എന്നതാണ് അതിന് കാരണം. അന്ത്യനാളിൽ ഈ സദസ്സ് അവർക്ക് നിരാശയും കുറവും വേർപിരിയാത്ത നഷ്ടബോധവുമാണുണ്ടാക്കുക എന്നും നബി -ﷺ- അറിയിക്കുന്നു.