അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും." സാലിം (رحمه الله) പറയുന്നു: "അബൂ ഹുറൈറ ഇപ്രകാരം കൂടി പറയാറുണ്ടായിരുന്നു: " അല്ലെങ്കിൽ കൃഷിക്ക് വേണ്ടിയുള്ള നായ". അബൂ ഹുറൈറ കൃഷിയുള്ള ആളായിരുന്നു. (അത് കൊണ്ടാണ് ഹദീഥിലെ ആ ഭാഗം അദ്ദേഹം പ്രത്യേകം ഓർത്തുവെച്ചത്) صحيح - متفق عليه
explain-icon

വിശദീകരണം

നായകളെ വളർത്തുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. വേട്ടയാടാനുള്ള ആവശ്യത്തിനോ, കൃഷിക്കും കന്നുകാലികൾക്കും കാവൽ നിൽക്കുക എന്ന ഉദ്ദേശ്യത്തിലോ ഉള്ള നായകൾ മാത്രമാണ് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാകുക. അതല്ലാതെയുള്ള നായകളെ വളർത്തുന്നവരുടെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് എല്ലാ ദിവസവും രണ്ട് ഖീറാത്വുകൾ വീതം നിത്യവും കുറയുന്നതാണ്. ഖീറാത്വ് എന്നത് അല്ലാഹുവിന് മാത്രം അറിയുന്ന പ്രതിഫലത്തിൻ്റെ കണക്കാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇളവ് നൽകപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ നായവളർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല.
  • നായകളെ വളർത്തുന്നത് വിലക്കപ്പെട്ട കാര്യമാണ്; കാരണം ധാരാളം ഉപദ്രവങ്ങളും കുഴപ്പങ്ങളും അത് കൊണ്ട് സംഭവിക്കാം. 'നായകൾ ഉള്ള വീട്ടിലേക്ക് മലക്കുകൾ പ്രവേശിക്കുന്നതല്ല' എന്ന് നബി (ﷺ) പറഞ്ഞത് ഉദാഹരണം. വെള്ളവും മണ്ണും കലർത്തി കൊണ്ട് ആവർത്തിച്ചു കഴുകിയാലല്ലാതെ നീങ്ങിപ്പോകാത്ത കടുത്ത നജസും നായയുടെ ശരീരത്തിലുണ്ട്.