അനസ് (رضي الله عنه) പറയുന്നു: ഞങ്ങൾ മർറു ദഹ്റാൻ എന്ന സ്ഥലത്തുവെച്ച് ഞങ്ങൾ ഒരു മുഴലിനെ കണ്ടു അതിന്റെ പിന്നാലെ ഓടി ആളുകൾ ക്ഷീണിച്ചു. എനിക്ക് അതിനെ കിട്ടി. ഞാനതിനെ പിടിച്ചു. എന്നിട്ട് അതുമായി ഞാൻ അബൂ ത്വൽഹയുടെ അടുത്തേക്ക് ചെന്നു. അദ്ദേഹം അതിനെ അറുക്കുകയും അതിന്റെ പിൻഭാഗവും രണ്ടു തുടകളും അല്ലാഹുവിന്റെ റസൂലിന് കൊടുത്തയക്കുകയും ചെയ്തു.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്