നബിയുടെ (ﷺ) മകൾ സൈനബ് (رضي الله عنها) വഫാത്തായപ്പോൾ, അവരെ കുളിപ്പിക്കാൻ പോകുന്ന സ്ത്രീകളുടെ അടുത്തേക്ക് നബി (ﷺ) വന്നു കൊണ്ട് അവരോടായി പറഞ്ഞു: "അവരെ വെള്ളവും 'സിദ്റും' ഉപയോഗിച്ച് ഒറ്റയായി മൂന്നോ അഞ്ചോ, അല്ലെങ്കിൽ ആവശ്യമെങ്കിൽ അതിൽ കൂടുതലോ തവണ കുളിപ്പിക്കുക. അവസാനത്തേതിൽ വെള്ളത്തിൽ അല്പം കർപ്പൂരം ചേർക്കുക. നിങ്ങൾ കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കണം." അവർ മയ്യിത്ത് കുളിപ്പിച്ചു കഴിഞ്ഞപ്പോൾ നബിയെ (ﷺ) അറിയിച്ചു. അപ്പോൾ അവിടുന്ന് തൻ്റെ അരയുടുപ്പ് കുളിപ്പിച്ചവർക്ക് നൽകി. എന്നിട്ട് പറഞ്ഞു: 'ആ വസ്ത്രം കൊണ്ട് അവരെ പൊതിയുക, അത് അവരുടെ ശരീരത്തോട് ഏറ്റവും ചേർന്ന വസ്ത്രമായിരിക്കട്ടെ." കുളിപ്പിക്കുന്ന സ്ത്രീകൾ മയ്യിത്തിൻ്റെ തലമുടി മൂന്നായി മെടഞ്ഞിടുകയും ചെയ്തു.