ദീനിൻ്റെ പ്രത്യക്ഷമായ ചിഹ്നങ്ങളെ മുറുകെപ്പിടിക്കുന്നവർ—അതായത് നമ്മെപ്പോലെ നിസ്കരിക്കുകയും നമ്മുടെ ഖിബ്‌ലയായ കഅ്ബയെ അഭിമുഖീകരിക്കുകയും നാം അറുത്തത് അനുവദനീയമായി കണ്ട് ഭക്ഷിക്കുകയും ചെയ്യുന്നവർ—അവരാണ് മുസ്ലിംകൾ എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും അഭയവും കരാറുമുണ്ട്. അതിനാൽ, അവരുമായി ബന്ധപ്പെട്ട കാര്യത്തിൽ അല്ലാഹുവിന്റെ അഭയത്തെയും കരാറിനെയും നിങ്ങൾ ലംഘിക്കരുത്.