അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നബി -ﷺ- അറിയിക്കുന്നു; അവിടുത്തെ കുറിച്ച് ഈ ഉമ്മത്തിൽ പെട്ട യഹൂദനോ നസ്വറാനിയോ മറ്റേതെങ്കിലും മതത്തിൽ പെട്ടവനോ കേൾക്കുകയും, നബി -ﷺ- യുടെ പ്രബോധനം അവന് എത്തിച്ചേരുകയും, ശേഷം അവിടുത്തെ വിശ്വസിക്കാതെ അവൻ മരണപ്പെടുകയും ചെയ്താൽ അയാൾ ശാശ്വതനായി നരകശിക്ഷ അനുഭവിക്കേണ്ടി വരുന്നവരിൽ ഉൾപ്പെടാതിരിക്കുകയില്ല.